Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഇതിനെ പേടിക്കാത്ത ലോക രാജ്യങ്ങളില്ല ; ബി2 ബോംബർ

Dec 12, 2020, 08:51 pm IST
in News, World, Airforce
Share on FacebookShare on Twitter

സോവിയറ്റ് യൂണിയന്റെ ഹൃദയത്തിലേക്ക് ആണവ ബോംബുകൾ വർഷിക്കാൻ ശീതയുദ്ധകാലത്ത് അമേരിക്ക നിർമ്മിച്ച വജ്രായുധം. ലോകത്തെ ഏതൊരു കോണിലുമെത്തി എന്തിനേയും തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള ബോംബർ വിമാനം. അമേരിക്കയുടെ അഭിമാനം , ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നം. ബി2 -സ്പിരിറ്റ് – ദ സ്റ്റെൽത്ത് ബോംബർ.

ഒറ്റപ്പറക്കലിൽ പതിനോരായിരം കിലോമീറ്ററുകൾ , ഇടയ്ക്ക് ഇന്ധനം നിറച്ചാൽ പതിനെട്ടായിരം കിലോമീറ്ററുകൾ താണ്ടാൻ കഴിവുള്ള സ്ട്രാറ്റജിക് ബോംബറാണ് ബി 2 സ്പിരിറ്റ്. 1988 ൽ ആദ്യമായി അവതരിപ്പിച്ച ശേഷം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അമേരിക്ക പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും നിർണായക സാന്നിദ്ധ്യമായിരുന്നു ഈ ബോംബർ വിമാനം.

വ്യത്യസ്തതയാർന്ന രൂപകൽപ്പനയാണ് ഈ അമേരിക്കൻ അഭിമാനത്തിന്റെ പ്രത്യേകത. 33 ഡിഗ്രീ കോണാകൃതിയിലാണ് മുൻവശം. പിറക് ഭാഗം ഡബിൾ ഡബ്ലിയു ആകൃതിയിലുമാണുള്ളത്. ലോകത്തെ ഒരേയൊരു സ്റ്റെൽത്ത് ബോംബറാകാൻ ബി2 വിനെ സഹായിച്ചത് ഈ ഫ്ലൈയിംഗ് വിംഗ് അഥവാ പറക്കുന്ന ചിറകുകളുടെ ആകൃതിയാണ്.  ലോകത്ത് കൂടുതൽ ആയുധങ്ങൾ വഹിക്കാൻ ശേഷിയും കൂടുതൽ ദൂരം പറക്കാനുള്ള ശേഷിയും ഒപ്പം റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന സ്റ്റെൽത്ത് പ്രത്യേകതയുമുള്ള ഒരേയൊരു ബോംബറാണ് ബി -2

69 അടി നീളവും 17 അടി പൊക്കവുമുള്ള ബി 2 വിന്റെ വിംഗ്സ്പാൻ 172 അടിയാണ്. അൻപതിനായിരം അടി മുകളിൽ വരെ പറന്ന് ആക്രമണം നടത്താൻ ശേഷിയുള്ള ഈ ബോംബറിന് പതിനെണ്ണായിരം കിലോയിലധികം ആയുധവാഹക ശേഷിയുണ്ട്. മാക്സിമം ഗ്രോസ് ടേക്ക് ഓഫ് വെയ്റ്റ് നൂറ്റിയൻപത് ടണ്ണാണ്. നോർത്ത് റോപ് ഗ്രുമ്മൻ ആണ് ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ നിർമ്മാതാക്കൾ.

ഇനി ബി2 പങ്കെടുത്ത യുദ്ധങ്ങളിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.  ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണം നടത്തിയ റെക്കോഡ് ഉള്ളത് ഈ ബോംബറിനാണ്. 2001 ൽ അമേരിക്കയിലെ അൽഖയ്ദ ഭീകരാക്രമണത്തിന് ശേഷമായിരുന്നു അത്. ഓപ്പറേഷൻ എൻഡുവറിംഗ് ഫ്രീഡത്തിന്റെ ഭാഗമായി തുടർച്ചയായി 44 മണിക്കൂർ പറന്ന് അഫ്ഗാനിലെത്തി അൽ ഖായ്ദയുടെ കേന്ദ്രങ്ങളിൽ ബി2 ബോംബാക്രമണം നടത്തി. അതിനു ശേഷം തിരിച്ച് 30 മണിക്കൂർ പറന്ന് മിസോറിയിലെ വ്യോമകേന്ദ്രത്തിലെത്തി.അതായത് എഞ്ചിൻ നിർത്താതെ തുടർച്ചയായി 75 മണിക്കൂറാണ് ഈ ഓപ്പറേഷനു വേണ്ടി ബി2 സ്പിരിറ്റ് പറന്നത്.

1999 ൽ കൊസോവോയിലായിരുന്നു ബി2 വിന്റെ അരങ്ങേറ്റം. പിന്നീട് അഫ്ഗാൻ , ഇറാഖ് , ലിബിയ എന്നിവിടങ്ങളിൽ നടന്ന വ്യോമാക്രമണങ്ങളിലും പ്രധാന പങ്കു വഹിച്ചത് ബി2 തന്നെ.

ആകെ  21 ബി2 ബോംബറുകൾ മാത്രമാണ് അമേരിക്ക നിർമ്മിച്ചത്. ഇതിൽ 20 എണ്ണം ഇപ്പോഴും പ്രവർത്തന ക്ഷമമാണ്. സ്പിരിറ്റ് ഓഫ് അമേരിക്ക എന്നായിരുന്നു ആദ്യ ബോംബറിന്റെ പേര്. പിന്നീട് അമേരിക്കയിലെ സംസ്ഥാനങ്ങളുടെ പേരാണ് ബോംബറുകൾക്ക് നൽകിയിട്ടുള്ളത്. ഇതിൽ സ്പിരിറ്റ് ഓഫ് കൻസാസ് 2008 ൽ ടേക്ക് ഓഫിനിടെ തകർന്നുവീണു. സ്പിരിറ്റ് ഓഫ് വാഷിംഗ് ടണ്ണിന് 2010 ൽ അപകടമുണ്ടായെങ്കിലും നാലു വർഷങ്ങൾക്ക് ശേഷം അറ്റകുറ്റപ്പണി നടത്തി വ്യോമസേനയിലേക്ക് തിരികെയെത്തി.

ഹോളിവുഡ് സിനിമകളിലെ നിറ സാന്നിദ്ധ്യമാണ് ബി2 – അന്യഗ്രഹ ജീവികൾ ആക്രമിക്കുന്ന സിനിമകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും ഈ ബോംബർ വിമാനത്തിന്റെ മാതൃകകൾ കാണിച്ചിട്ടുണ്ട്. അയൺ മാൻ 2 , ക്യാപ്റ്റൻ മാർവൽ തുടങ്ങിയ സിനിമകളിലൂടെ കുട്ടികൾക്കും ബി2 സ്പിരിറ്റിനെ നല്ല പരിചയമാണ്.

ലോകത്ത് ഏത് കോണിലുമെത്തി അതി തീവ്രവും നശീകരണ ശേഷിയുള്ളതുമായ ബോംബുകൾ വർഷിക്കാൻ കഴിയുമെന്നതാണ് ഈ ബോംബറിനെ വ്യത്യസ്തമാക്കുന്നത്. സ്റ്റെൽത്ത് ടെക്നോളജിയുടെ സഹായം കൂടി ഉള്ളതുകൊണ്ട് അത്യന്തം അപകടകാരിയാണ് ബി2. 2032 വരെ ഈ ബോംബർ പ്രവർത്തനത്തിൽ ഉണ്ടാകുമെന്നാണ് അമേരിക്കൻ വ്യോമസേന പറയുന്നത്. അതിനു വേണ്ട വിധത്തിൽ സാങ്കേതിക നവീകരണവും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഹോളിവുഡ് സിനിമകളിൽ പരന്ന് പറക്കുന്ന ഡബിൾ ഡബ്ല്യു ആകൃതിയിലുള്ള ഒരു ബോംബറിനെ കാണുമ്പോൾ ഓർത്തോളൂ .. അത് ബി2 സ്പിരിറ്റാണ്. വ്യോമയുദ്ധത്തിലെ അതികായൻ.. എഞ്ചിനീയറിംഗ് വിസ്മയം….

Tags: B2-SpiritUSABomberB2 Spirit in maLayalam
Share1TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News & Articles

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com